ഹോട്ടല്‍ മുറിയില്‍ കൊല: പ്രവീണ്‍ പിടിയില്‍

Share

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് പ്രവീണ്‍ പിടിയില്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രവീണിനെ കൊല്ലം പരവൂരില്‍ നിന്നാണ് പിടികൂടിയത്. 

വാക്ക് തർക്കമുണ്ടായി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്ന് ഇയാൾ സമ്മതിച്ചു. അതിനായി ആളില്ലാത്ത പള്ളിയിൽ കൊണ്ടു പോയി വിവാഹം ചെയ്‌തെന്ന് വരുത്തി.

ഞായർ  രാവിലെയായിരുന്നു ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ലായിരുന്നു. കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചത്.

യുവതിയും കൂടെ ഉണ്ടായിരുന്ന യുവാവും വിവാഹിതരാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരുംഹോട്ടലില്‍ മുറിയെടുത്തത്. മരണം നടന്നതായി ഒരാള്‍ ഹോട്ടലില്‍ വിളിച്ചറിയിച്ചതിനെ തുടർന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

കൊല്ലം പരവൂർ സ്വദേശിയായ പ്രവീൺ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഇളയ കുട്ടിക്ക് ആറുമാസം ആയിട്ടേയുള്ളു.

ഇയാളുടെ ഭാര്യ, ഗായത്രിയുടെ വീട്ടിലും ഗായത്രിയും പ്രവീണും ജോലി ചെയ്തിരുന്ന ജ്വല്ലറിയിലും എത്തി നേരത്തെ പരാതിപ്പെട്ടിരുന്നു. ഇയാളെ തമിഴ്‌നാട്ടിലേക്ക് ജ്വല്ലറി മാറ്റിയിരുന്നു. ജ്വല്ലറി ജോലി പോയ ഗായത്രി ജിം ട്രെയിനർ ആയി ജോലി ചെയ്തു വരിക ആയിരുന്നു.