റോൾ മോഡൽ എന്നൊക്കെ കേട്ടിട്ടില്ലേ.അതായത് ഒരാൾ ഇങ്ങനെയായിരിക്കണമെന്ന് സാരം.നീ അവനെ കണ്ട് പഠിക്ക് എന്ന് അമ്മമാർ പണ്ട് മുതലെ പറയാറുണ്ട്. ഒരാളിൻ്റെ വ്യക്തിത്വം അളന്ന് തൂക്കിപ്പറയുന്നതാണ് ഇതെല്ലാം. വ്യക്തിത്വം ചില കാര്യമല്ല. അത് മഹാ സംഭവം തന്നെയാണ്. മറ്റുള്ളവരുടെ അംഗീകാരം പിടിച്ച് പറ്റുക എത്ര എളുപ്പമല്ല. അതിന് ഒരു പാട് ഘടകങ്ങളുണ്ട്. പറഞ്ഞു വരുന്നത് മുഖ്യമന്ത്രി വി.ഡി.സതീശനെപ്പറ്റിയാണ്.
കേരളത്തിൻ്റെ 13-മത്തെ മുഖ്യമന്ത്രിയാണ് വി.ഡി.സതീശൻ.ഭരണത്തിലേറിയിട്ട് ഒന്നര മാസമേ പിന്നിട്ടുള്ളൂവെങ്കിലും ആള് വമ്പൻ ഹിറ്റായിരിക്കുകയാണ്.ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്ന് പ്രവൃത്തിയിലൂടെ സതീശൻ തെളിയിച്ചിരിക്കുന്നു.
തൂവെള്ളയിൽ തിളങ്ങുന്ന സതീശൻ്റെ മേനി തന്നെയാണ് ആദ്യത്തെ ആകർഷണം. ഇങ്ങനെയൊരു ആകർഷകമുള്ള മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്നത് മലയാളികൾക്ക് അഭിമാനം.
യുവതലമുറ സതീശന് മാർക്കിടുകയാണ്. അവരുടെ സൂപ്പർ ചീഫ് മിനിസ്റ്ററായി സതീശൻ മാറിക്കഴിഞ്ഞു. അതിന് അവർ കാണുന്ന കാരണങ്ങൾ പലതാണ്.
- ഭാഷ തന്നെ. ഇംഗ്ലീഷിലും സംസാരിക്കാൻ കഴിയുന്ന മുഖ്യമന്ത്രി.
- ഏത് ചോദ്യത്തിനും ഉത്തരമുണ്ട്. അത് വ്യക്തവും സ്പഷ്ടവും.
- വാർത്താ സമ്മേളനത്തിൽ പക്വതയോടെയുള്ള പെരുമാറ്റം.
- എവിടെയും സജീവ സാന്നിദ്ധ്യം.
- സർക്കാരിനെ മുന്നോട്ട് നയിക്കുന്നതിനുള്ള മികച്ച കോ-ഓഡിനേറ്റിംഗ്.
- നിയമസഭയിൽ പ്രതിപക്ഷത്തിന് തകർക്കാനാവാത്തവിധം മറുപടി
- പ്രതിപക്ഷം പോലും മൗനം കൊണ്ട് അംഗീകരികുന്നു.
- ചുറുചുറുക്കും ചെറുപ്പവും.
- പ്രതിപക്ഷ നേതാവായിരുന്നപ്പോഴുള്ള മികവ്.
10.ആഡംബരമില്ലാത്ത ലാളിത്യം.
പറഞ്ഞു പോയാൽ ഇങ്ങനെ നീളുകയാണ് സതീശൻ്റെ പ്ലസ് പോയിൻ്റുകൾ.
കേരളം ആഗ്രഹിച്ചിരുന്ന മുഖ്യമന്ത്രി യാഥാർത്ഥ്യമായതിൻ്റെ നേർക്കാഴ്ച. കാലം കാത്ത് വച്ച മുഖ്യമന്ത്രി എന്ന് വിശേഷിപ്പിക്കാം.
മുഖ്യമന്ത്രി
ഫോക്കസ് ചെയ്യുന്നത് ആരോഗ്യം, വിദ്യാഭ്യാസം, സ്റ്റാർട്ടപ്പ്, സുതാര്യ ഭരണം എന്നിവയിലായത് തന്നെ മിയ തുടക്കത്തിൻ്റെ ലക്ഷണങ്ങളാണ്.
*പ്രധാന പ്രഖ്യാപനങ്ങൾ തന്നെ യുവാക്കളെയും കുടുംബങ്ങളെയും ചേർത്ത് പിടിക്കുന്നതാണ്.
*ആരോഗ്യം: കുടുംബത്തിന് 25 ലക്ഷം വരെ ആരോഗ്യ ഇൻഷുറൻസ്
*വിദ്യാഭ്യാസം :
.കോളേജ് പഠനവും ജോലിയും തമ്മിലുള്ള വിടവ് നികത്താനുള്ള വ്യവസായ അധിഷ്ഠിത കോഴ്സുകൾ
.ജോലി-അധിഷ്ഠിത നൈപുണ്യ കോഴ്സുകൾ
.സ്കിൽ ബ്രിഡ്ജ് കോഴ്സുകൾ
കേരളത്തിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് പുറത്ത് പോകേണ്ടി വരുന്നത് കുറക്കാൻ.
കമ്പനിക്ക് വേണ്ട ആളെ കമ്പനി തന്നെ കോളേജിൽ വന്ന് ട്രെയിൻ ചെയ്യും.
ഉദാഹരണത്തിന്
http://B.Com + Tally + GST + AI Accounting = നേരെ ജോലി
ബി.എസ്.സി കമ്പ്യൂട്ടർ കഴിഞ്ഞവർക്ക് എ.ഐ, ഡേറ്റ അനാലിറ്റിക്സ് കമ്പനി ട്രെയിനിംഗ് .
എൻജിനിയറിംഗ് കഴിഞ്ഞവർക്ക് ഇൻഡസ്ട്രി 4.0, റോബോട്ടിക്സ് ട്രെയിനിംഗ്.
*പ്രധാന സവിശേഷതകൾ
*പുതിയ വകുപ്പുകൾ:
വയോജന മന്ത്രാലയം- ഇന്ത്യയിൽ ആദ്യം.
*യുവജന ക്ഷേമ വകുപ്പ്: യുവാക്കളുടെ പലായനം തടയാൻ.
*ഫോക്കസ്: ആരോഗ്യം, വിദ്യാഭ്യാസം, സ്റ്റാർട്ടപ്പ്, സുതാര്യ ഭരണം
- കുടുംബത്തിന് 25 ലക്ഷം വരെ ആരോഗ്യ ഇൻഷുറൻസ് .
*ഫയലുകൾ തീർക്കാൻ സംവിധാനം.
- വാഹനവ്യൂഹം കുറച്ചു. പൈലറ്റ് + എസ്കോർട്ട് മതി
- ജനങ്ങൾക്ക് ബുദ്ധിമുട്ട് വേണ്ട സാധാരണക്കാരനായ മുഖ്യമന്ത്രി
- ടീം യു.ഡി.എഫ് – ഇന്നലെ വരെയുള്ളത് പഴങ്കഥയെന്ന് എം.എൽ.എമാരോട്. ഇനി പുതിയ അദ്ധ്യായം.
എതിർപക്ഷത്തുള്ള രാഷ്ട്രീയക്കാർക്ക് മാന്യമായ ഭാഷയിൽ മറുപടി പറയുന്നതാണ് വി.ഡി.സതീശൻ്റെ ശെെ ലി. മുൻമന്ത്രി പി.രാജീവ് നടത്തിയ ആരോപണത്തിന് വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിലൂടെ മറുപടി ഒന്ന് നോക്കിയേ.
പി.രാജീവ് എന്റെ ബോഡി ലാംഗ്വേജിനെ കുറിച്ച് ആക്ഷേപം ഉന്നയിച്ചത് ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം ഒരു ബുദ്ധിജീവിയാണ്, വലിയ പ്രഭാഷകനാണ്. ചിന്തകനാണ്. എഴുത്തുകാരനാണ്. ഞാന്‍ അതൊന്നുമല്ല. ഞാന്‍ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരനാണ്. താമശ കേള്‍ക്കുമ്പോള്‍ ചിരിക്കുകയും സങ്കടം വരുമ്പോള്‍ കരയുകയും ദേഷ്യം വരുമ്പോള്‍ പൊട്ടിത്തെറിക്കുകയുമൊക്കെ ചെയ്യുന്ന സാധാരണക്കാരനാണ്. എന്റെ ബോഡി ലാംഗ്വേജ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടുകാണില്ല. കാരണം അദ്ദേഹത്തിന്റെ ശൈലിയല്ല എന്റെ ശൈലി. സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ എണ്ണം കൂട്ടിയെന്നാണ് അദ്ദേഹം പറഞ്ഞത്. 17-07-2017ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അഞ്ച് സ്പെഷല്‍ ജി.പിമാരെയും അഞ്ച് ജി.പിമാരെയും കൂടുതലായി നിയമിച്ചു. അന്ന് എ.കെ ബാലനായിരുന്നു മന്ത്രി. ഇപ്പോള്‍ ആക്ഷേപം ഉന്നയിച്ചയാള്‍ നിയമ മന്ത്രിയായി ഇരിക്കുമ്പോള്‍ ആറു പേരെ അധികമായി നിയമിച്ചു. അങ്ങനെ 16 പേരെയാണ് പിണറായി വിജയന് മുഖ്യമന്ത്രിയായി ഇരുന്ന കാലത്ത് നിയമിച്ചത്. ആരോപണം ഉന്നയിച്ച ഇതേ നിയമമന്ത്രി നിലവിലുള്ള ജി.പിമാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ഒരു കൊല്ലം കഴിയുന്നതിന് മുന്‍പ് പുതിയ സര്‍ക്കാര്‍ ജി.പിമാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചതിനെക്കുറിച്ച് പരിഹസിക്കുന്നവരെ കുറിച്ച് എന്ത് പറയാനാണ്. ഒരു നടപടിക്രമവും ഇല്ലാതെയാണ് കഴിഞ്ഞ സര്‍ക്കാര്‍ ജി.പിമാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചത്. പക്ഷേ, ഈ സര്‍ക്കാര്‍ എ.ജിയുടെയും ഡി.ജി.പിയുടെയും ഭാഗത്ത് നിന്നുണ്ടായ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എണ്ണം വര്‍ദ്ധിപ്പിച്ചത്. കേസുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് 23 പേരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന പ്രപ്പോസല്‍ വന്നത്. എന്നാല്‍ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് 12 ആയി ചുരുക്കി. ഇതെല്ലാം നേരത്തെ ചെയ്തവരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്. ഇവരുടെയൊക്കെ വിമര്‍ശനത്തിന്റെ അടിത്തറ എന്താണ്?
മുഖ്യമന്ത്രി വി.ഡി.സതീശൻ ചോദിക്കുന്ന ഈ ചോദ്യം തന്നെയാണ് സതീശനെ വിമർശിക്കുന്നവർക്കെതിരെ ജനങ്ങളും ചോദിച്ചു കൊണ്ടിരിക്കുന്നത്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ…!!!