സ്കോളർഷിപ്പ് തുക 800 രൂപ പിൻവലിച്ചപ്പോൾ സ്കൂൾ കുട്ടിയുടെ അക്കൗണ്ടിലെ ബാലൻസ് കണ്ട് പെൺകുട്ടി അന്തം വിട്ടു.ബാലൻസ് 759 കോടി.
കായംകുളത്താണ് സംഭവം. കുടിയേറ്റ തൊഴിലാളിയുടെ മകൾ സുപർണയാണ് എന്ത് ചെയ്യണമെന്നറിയാതെ പകച്ചത്.
സ്കോളർഷിപ്പ് തുകയായ 800 രൂപ അക്കൗണ്ടിൽ എത്തിയതായി മൊബൈൽ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് കുടുംബം ബാങ്കിലെത്തിയത്. പഴകിപ്പോയ സ്കൂൾ ഷൂസിന് പകരം ഈ തുക വച്ച് പുതിയൊരു ജോഡി വാങ്ങാനാണ് പണമെടുത്തത്. അക്കൗണ്ടിലെ ബാക്കി തുക പരിശോധിച്ചപ്പോഴാണ് 759 കോടിയിലധികം രൂപയുണ്ടെന്നറിഞ്ഞത്.
സാങ്കേതിക തകരാറോ ബാങ്കിന്റെ സിസ്റ്റത്തിൻ്റെ പിഴവണോ കാരണമെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.
.