മിമിക്രി കലാകാരൻറെ കൊല: പ്രതികൾ കുറ്റക്കാർ 

Share

കോട്ടയം: മിമിക്രി കലാകാരനായിരുന്ന ലെനീഷിനെ കാമുകിയും ഗുണ്ടാസംഘവും ചേർന്ന് കൊലപ്പെടുത്തി ചാക്കിൽക്കെട്ടി പാമ്പാടിയിലെ പാതയോരത്ത് തള്ളിയ സംഭവത്തിൽ പ്രതികളെല്ലാവരും കുറ്റക്കാരെന്ന് കോടതി.

കോട്ടയം അഡീഷണൽ സെഷൻസ് ജഡ്ജി വി.ബി സുജയമ്മയാണ് പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയത്. ശിക്ഷ ഏപ്രിൽ ഏഴിന് വിധിക്കുമെന്നും കോടതി പറഞ്ഞു.

2013 നവംബർ 23നായിരുന്നു കേസിനാസ്പദമായ സംഭവം.

ചങ്ങനാശേരി വാഴപ്പള്ളി മുണ്ടേട്ട് പുതുപ്പറമ്പിൽ ലെനീഷാ(31)ണ് കൊല്ലപ്പെട്ടത്. ലെനീഷിന്റെ കാമുകിയും കോട്ടയം എസ്.എച്ച് മൗണ്ടിന് സമീപം നവീൻ ഹോം നഴ്സിങ് സ്ഥാപന ഉടമയുമായ തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്പിൽ ശ്രീകല, ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യൻ (28), ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (ഹിപ്പി ശ്യാം -31), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ – 28) എന്നിവർ ചേർന്ന് ലെനീഷിനെ കൊലപ്പെടുത്തി. തുടർന്ന് കൊച്ചുതോപ്പ് പാറാംതോട്ടത്തിൽ മനു മോൻറെ (24) സഹായത്തോടെ ഇയാളുടെ ഓട്ടോയിൽ മൃതദേഹം കൊണ്ടുപോയി ഒളിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.