‘ആദ്യം ഹിന്ദുക്കളെ നോക്കി പല്ലിളിക്കൂ, എന്നിട്ടുമതി മുസ്ലിളെ!’

Share

കൊച്ചി: മുസ്ലിങ്ങളെ പറഞ്ഞാലുണ്ടല്ലോ.. ആക്ടിവിസ്റ്റുകളുടെ ചോര തിളയ്ക്കും.!കണ്ണൂരിലെ മുസ്ലിം വിവാഹ വീടുകളില്‍ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്താണ് ഭക്ഷണം നല്‍കാറുള്ളതെന്ന് നടി നിഖില വിമല്‍ ഒരു ഇന്‌റര്‍വ്യൂവില്‍ ഒന്നു പറഞ്ഞുപോയി. അതോടെ കുടം തകര്‍ത്ത് ഇറങ്ങിയിരിക്കുകയാണ് ചില ആക്ടിവിസ്റ്റുകള്‍. മൃദുലാദേവി എസ്. ആണ് ഇക്കൂട്ടത്തില്‍ പ്രധാനി. കറിവേപ്പില പറിക്കാന്‍ പോലും ആര്‍ത്തവം തീരാനായി നോക്കുന്നവരാണ് മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ലിളിക്കുന്നത് എന്നാണ് മൃദുലയുടെ ആക്‌ഷേപം.
ലോകത്ത് ഏതു മത വിഭാഗത്തെക്കുറിച്ച് പറഞ്ഞാലും വാതുറക്കാത്ത ആക്ടിവിസ്റ്റുകള്‍ മുസ്ലിങ്ങളെക്കുറിച്ച് ആരെങ്കിലും മിണ്ടിപ്പോയാല്‍ അപ്പോള്‍ ഉണരും. ഹിന്ദുക്കളുടെ അവസാനത്തെ അനാചാരത്തെയും ഉന്‍മൂലനം ചെയ്തിട്ടേ മുസ്ലിങ്ങളുടെ ഒരു അനാചാരത്തെ തൊടാവൂ എന്നാണ് മൃദുലാദേവിയെപ്പോലുള്ള ആക്ടിവിസ്റ്റുകളുടെ ശാഠ്യം. മുസ്ലിമിനെ ഒന്നു പറഞ്ഞാല്‍ ഹിന്ദുക്കളെ പത്തു പറയും എന്ന തരത്തിലുള്ള മൃദുലമല്ലാത്ത ആ പ്രതികരണം ഇങ്ങനെയാണ്:
‘ നേരെ ചൊവ്വേ കറിവേപ്പില പറിക്കാന്‍ ആര്‍ത്തവം തീരാന്‍ നോക്കി നില്‍ക്കുന്ന പി.എച്ച്.ഡി ക്കാരായ ഹിന്ദു സ്ത്രീകള്‍ ആണ് കണ്ണൂരിലെ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ലിളിക്കുന്നത്. വെള്ളിയാഴ്ചയെയും ചൊവ്വാദോഷത്തെയും പേടിച്ചും രാഹു കാലം നോക്കി മാത്രവും പുറത്തിറങ്ങുന്ന, രാജ്യത്തിന്റെ പേരില്‍ ഒരു റോക്കറ്റ് വിക്ഷേപിക്കണമെങ്കില്‍ ഹോമവും പൂജയും നടത്തുന്ന പുരോഗമനക്കാര്‍ കണ്ണൂരിലെ മുസ്ലിം സ്ത്രീകളെ നോക്കി വിലപിക്കുന്നത് കാണുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ. കണ്ണൂരിലെ അടുക്കളയൊഴിച്ചു ബാക്കി ഇന്ത്യയില്‍ മുഴുവന്‍ വികസിച്ചു വിലസി നടക്കുന്ന പെണ്ണുങ്ങളെ മുട്ടിയിട്ട് നടക്കാന്‍ മേല.
അല്ലയോ നിഖില വിമല്‍, താങ്കള്‍ എന്തുകൊണ്ട് ഹിന്ദുമതത്തിലെ പാട്രിയാര്‍ക്കി അഡ്രസ് ചെയ്യുന്നില്ല. അങ്ങിനെ പോകുന്നു ഇവരുടെ പ്രതികരണം.
സെലക്ടീവായ വിഷയങ്ങളിലുള്ള സോ കോള്‍ഡ് ആക്ടിവിസ്റ്റുകളുടെവൈകാരികപ്രതികരണങ്ങള്‍ അവരറിയാതെ തന്നെ അവരുടെ ചെമ്പു തെളിയിക്കുന്നുണ്ട്.