മീരാബായ് ചാനുവിന്റെ വെള്ളി സ്വര്‍ണ്ണമാകുമോ?; ആകാംഷയിൽ രാജ്യം

Share

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യം മെഡല്‍ സമ്മാനിച്ച ഭാരോദ്വഹന താരം മീരാബായ് ചാനുവിന്റെ വെള്ളി സ്വര്‍ണ്ണമാകുമോ എന്ന ആകാംഷയിലാണ് രാജ്യം. സ്വര്‍ണ്ണം നേടിയ ചൈനീസ് താരത്തിന് ഉ​ത്തേജക മരുന്നു പരിശോധന നിര്‍ദേശിച്ചതോടെയാണ് പ്രതീക്ഷ വളരുന്നത്. സ്വർണം നേടിയ ചൈനീസ് താരം ഹൗ ഷിഹുയി മരുന്നടിച്ചതായി തെളിയിക്കപ്പെട്ടാല്‍ ചാനുവിന്റെ വെള്ളി സ്വര്‍ണ്ണമായി മാറും.

എക്സിബിഷൻ സെന്ററിൽ അവസാന ശ്രമത്തില്‍ 210 കിലോഗ്രാം ഭാരമുയർത്തിയാണ് ചൈനീസ് താരം സ്വർണ മെഡൽ നേടിയത്. ഇന്ത്യന്‍ താരം ചാനു 202 കിലോഗ്രാം ഉയർത്തി. ഉത്തേജക പരിശോന നടത്തുന്നതിന് ചൈനീസ് താരത്തോട് ടോക്കിയോയിൽ തന്നെ തുടരാൻ ഉത്തേജക വിരുദ്ധ ഏജൻസി നിർദ്ദേശിച്ചതായി വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. പരിശോധന ഉടൻ നടക്കുമെന്നാണ് വിവരം.

ചൈനീസ് താരം ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞാൽ അവർ അയോഗ്യയാകും. ഇതോടെ രണ്ടാം സ്ഥാനത്തായിരുന്ന മീരാബായ് ചാനുവിന്റെ വെള്ളി സ്വർണമാകും. ചാനു ഉൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണു മത്സരത്തിനുണ്ടായിരുന്നത്.

ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി ഭാരോദ്വഹനത്തിൽ മീരാബായ് ചാനു നേടിയ വെള്ളി മെഡൽ സ്വർണമാകുമോ? മീരാബായ് ചാനു വെള്ളി നേടിയ വിഭാഗത്തിൽ സ്വർണം നേടിയ ചൈനീസ് താരം ഹൗ ഷിഹുയിക്ക് ഉത്തജേക മരുന്നു പരിശോധന നിർദ്ദേശിച്ചതോടെയാണ് ചാനുവിന്റെ വെള്ളി മെഡൽ നേട്ടം സ്വർണ മെഡലാകാനുള്ള സാധ്യത തെളിഞ്ഞത്.

ലോക ഒന്നാം നമ്പർ താരം ചൈനയുടെ ഹൗ ഷിഹുയിയും രണ്ടാം നമ്പർ താരം ചാനുവും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിരുന്നു മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. എല്ലാവർക്കും 3 വീതം സ്നാച്ച്, ക്ലീൻ ആൻഡ് ജെർക്ക് അവസരങ്ങൾ. സ്നാച്ചിലെ ആദ്യശ്രമത്തിൽ ചാനു ഉയർത്തിയത് 84 കിലോഗ്രാം. 2–ാം ശ്രമത്തിൽ ചാനു 87 കിലോഗ്രാം ഉയർത്തി. 3–ാം ശ്രമത്തിൽ 89 കിലോഗ്രാം ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ക്ലീൻ ആൻഡ് ജെർക്കിൽ ആദ്യശ്രമത്തിൽ ചാനു ഉയർത്തിയത് 110 കിലോഗ്രാം. അടുത്ത ശ്രമത്തിൽ ചാനു ഉയർത്തിയത് 115 കിലോഗ്രാം – ഒളിംപിക് റെക്കോർഡ്. 117 കിലോഗ്രാം ഉയർത്താനുള്ള മൂന്നാം ശ്രമത്തിൽ പരാജയപ്പെട്ടതോടെ ആകെ 202 കിലോഗ്രാം ഭാരവുമായി ചാനു വെളളി നേടി.

ആദ്യ ശ്രമത്തില്‍ 88 കിലോ ഉയര്‍ത്തി മുന്നിലെത്തിയ ഷിഹൂയി രണ്ടാം ശ്രമത്തിൽ 92 കിലോഗ്രാമും മൂന്നാം ശ്രമത്തിൽ 94 കിലോഗ്രാം ഭാരവും ഉയർത്തി ഒളിംപിക് റെക്കോർഡും കുറിച്ചു. സ്നാച്ചില്‍ 109 കിലോ ഉയര്‍ത്തിയ ഷിഹൂയി മൂന്നാം ശ്രമത്തിൽ 116 കിലോഗ്രാം ഉയർത്തി റെക്കോർഡ് തിരുത്തി. മൊത്തം 210 കിലോ ഉയര്‍ത്തിയാണ് ​ഷിഹൂയി സ്വര്‍ണ്ണം നേടിയത്.