കേരളം ഇസ്ലാമിക ഭീകരവാദത്തിൻ്റെ പ്രഭവകേന്ദ്രം -കെ.സുരേന്ദ്രൻ

Share


കൊച്ചി – രാജുത്തു നടക്കുന്ന എല്ലാ ദീകരപ്രവർത്തനങ്ങളുടെയും ബുദ്ധികേന്ദ്രം കേരളമായി മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഇസ്ലാമിക തീവ്രവാദം എല്ലാ അർത്ഥത്തിലും കേരളത്തെ പിടിമുറുക്കി കഴിഞ്ഞു. മുൻപും കേരളത്തിൽ മതതീവ്രവാദത്തിൻ്റെ സാന്നിധ്യവും അക്രമവും ഉണ്ടായിരുന്നു.

അവ ഒറ്റപ്പെട്ടതും ചുരുക്കം ചിലരിൽ ഒതുങ്ങുന്നതും വേണ്ടത്ര പിന്തുണ ലഭിക്കാത്തതുമായിരുന്നു. എന്നാൽ ഇന്ന് നടക്കുന്ന അക്രമങ്ങൾക്ക് വ്യാപകമായ പിന്തുണയും സഹായവും ഭേിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.


പോപ്പുലർ ഫ്രണ്ട് ദീകരവാദികളാൽ കൊല്ലപ്പെട്ട ബി ജെ പി നേതാവ് അഡ്വ.രഞ്ജിത് ശ്രീനിവാസന് ബി ജെ പി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഭിഭാഷകർ നടത്തിയ ശ്രദ്ധാഞ്ജലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാലായിൽ ജോസ് കെ.മാണിയും ,പി.സി. ജോർജും, ശ്രേയാംസസ് കുമാറും തോറ്റതും മത തീവ്രവാദികളുടെ ശക്തമായ ഇടപെടലിലായിരുന്നു,എറണാകുളം ഭാരത് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുതിർന്ന അഭിഭാഷകൻ അഡ്വ.കെ.രാംകുമാർ അധ്യക്ഷത വഹിച്ചു.


സമാധാനത്തോടെയും സുരക്ഷിതമായും താമസിക്കാൻ കഴിയാത്ത വിധം കേരളം മാറിയതായി അദ്ദേഹം പറഞ്ഞു – കേരള ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.രാജേഷ് വിജയൻ ,ബാർ കൗൺസിൽ അംഗം കെ. ആർ. രാജ് കുമാർ ,ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.കെ.എസ്.രാധാകൃഷ്ണൻ ,ജില്ലാ പ്രസിഡണ്ട് എസ്.ജയകൃഷ്ണൻ ,ജന.സെക്രട്ടറി അഡ്വ- കെ.എസ്.ഷൈജു എന്നിവർ പ്രസംഗിച്ചു.