ഡോ. റാം ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി

Share

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാം
കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി.

കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും, കൃത്യമായ അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിട്ടയച്ചിരുന്നു.

തുടർന്ന് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയിൽ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരുന്നു. തുടർന്നാണ് കീഴടങ്ങൽ.

നടപടിക്രമങ്ങളിലെ വീഴ്ചയും കോടതി വിമർശനവും
സുപ്രീം കോടതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് നടത്തിയതെന്നതായിരുന്നു പ്രതിയെ വിട്ടയക്കാൻ കോടതി ചൂണ്ടിക്കാണിച്ച കാരണം.

മുൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുധീർ കല്ലന് സംഭവിച്ച പിഴവാണിതെന്ന് വ്യക്തമാക്കിയ കോടതി.

ഗുരുതര ആരോപണങ്ങളും സുപ്രീം കോടതിയുടെ നിരീക്ഷണവും
അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഓറൽ പാത്തോളജി വിഭാഗം മേധാവിയായിരുന്ന ഡോ. റാമിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *