സുദർശൻ ആർ എസ് എസ്  പ്രാന്തപ്രചാരക് 

Share

അഹമ്മദാബാദ്: എസ് സുദര്‍ശനനാണ് പുതിയ ആര്‍ എസ് എസ് കേരള പ്രാന്തപ്രചാരക്. ഈ സ്ഥാനത്തിരുന്ന പി എൻ ഹരികൃഷ്ണകുമാറിനെ ദക്ഷിണക്ഷേത്ര സഹ സമ്പർക്ക പ്രമുഖായി മാറ്റി.

സംഘടനാതലത്തിൽ ഏറ്റവും പ്രധാന പദവിയാണ്, പ്രാന്തപ്രചാരക്. സുദർശൻ ഈ സ്ഥാനത്തു വരുന്നത് തടയാൻ കോട്ടയം, ജന്മഭൂമി ഗ്രൂപ്പുകൾ ശ്രമിച്ചു വരികയായിരുന്നു. സംഘടനയിൽ മാർക്സിസ്റ്റ് ഒറ്റുകാരനായ കരകുളം സ്വദേശി നൽകിയ കേസ് അവർ ഇതിനായി ഉപയോഗിച്ചെന്ന് സ്വയം സേവകർ പറയുന്നു.

കൊല്ലം ചാത്തന്നൂർ സ്വദേശിയായ സുദർശൻ സഹപ്രാന്ത പ്രചാരക് ആയി പ്രവർത്തിച്ചു വരികയായിരുന്നു.പ്രാന്ത വിദ്യാർത്ഥി പ്രമുഖും എറണാകുളം സംഭാംഗ്‌ പ്രചാരകുമായിരുന്ന വി അനീഷ് സഹപ്രാന്തപ്രചാരക് ആയിരിക്കും. എ വിനോദ് നിലവിൽ ആ സ്ഥാനത്തുണ്ട്. അദ്ദേഹം തുടരും.

സുദർശൻ 26 വർഷമായി പ്രചാരകനാണ്. അനീഷ് 17 വർഷം.

ഒ കെ മോഹനനെ കേരളം, തമിഴ്‌നാട് ഉൾപ്പെടുന്ന ദക്ഷിണ ക്ഷേത്ര പ്രചാരക് പ്രമുഖ് ആക്കി. മുൻപ് പ്രാന്തപ്രചാരക് ആയിരുന്ന പി ആർ ശശിധരൻ ദക്ഷിണക്ഷേത്ര കാര്യകാരി അംഗമാണ്.

കർണാവതിയിൽ സമാപിച്ച അഖില ഭാരതീയ പ്രതിനിധി സഭയിൽ സർകാര്യവാഹ്‌ ദത്താത്രേയ ഹൊസബാളെയാണ് ചുമതലകൾ പ്രഖ്യാപിച്ചത്.