മദ്യം കൊണ്ടുപോകാൻ ബില്ല് വേണോ? നിയമങ്ങൾ ഇങ്ങനെ..

Share

ബില്ല് ആവശ്യമില്ല

മദ്യം കൊണ്ടുപോകാൻ ബില്ല് ആവശ്യമില്ല, ബില്ല് കയ്യിലുള്ളത് തെളിവാണെങ്കിലും ഇത് കയ്യിലില്ലെങ്കിൽ കേസെടുക്കാനാകില്ല. മദ്യക്കുപ്പിയിൽ കൃത്യമായി വിവരങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഒാരോ വ്യക്തിയും വ്യത്യസ്തമാകുന്നതുപോലെ ഒാരോ മദ്യക്കുപ്പിയും വ്യത്യസ്തമാണ്. അതുകൊണ്ട് ബില്ല് വേണമെന്ന് നിയമങ്ങളിൽ പ്രത്യേക നിഷ്കർഷയില്ല. കോവളത്തെ സംഭവത്തിൽ അതുകൊണ്ട് ബില്ലില്ല എന്ന പേരില്‌‍ കേസെടുക്കാൻ വകുപ്പില്ല.

എത്ര മദ്യം കൊണ്ടുപോകാം

“`വിദേശമദ്യം മൂന്ന് ലിറ്ററും കള്ള് ഒരു ലിറ്ററും ബിയർ മൂന്നരലിറ്ററുമാണ് ഒരാൾക്ക് കൊണ്ടുപോകാവുന്നത്. മൂന്നരലിറ്റർ വരെ വെെനുമായും യാത്രചെയ്യാവുന്നതാണ്. പാർട്ടികളും മറ്റും നടത്തുമ്പോൾ വൺ ഡേ പെർമിറ്റ് എടുത്താൽ കൂടുതൽ മദ്യം കൊണ്ടുപോകാം. പക്ഷെ അതിനു പെർമിറ്റ് ഫീസായി 1500 രൂപയും 50,000 രൂപ അല്ലാതെയും അടക്കണം.

ജിഎസ്ടിയും ടാക്സുമുൾപ്പെടെ മദ്യത്തിന്റെ വിലയ്ക്കു പുറമെയാണ് ഈ തുക. എത്ര ലിറ്റർ മദ്യം കൊണ്ടു പോകാമെന്നത് പാർട്ടിയിൽ പങ്കെടുക്കുന്ന ആളിന്റെ എണ്ണത്തിനനുസരിച്ചാണ് കണക്കാക്കുക. ഇത് കൃത്യമായി പരിശോധിച്ച ശേഷമാകും വിളമ്പുക. ഇത് അബ്കാരി നിയമപരിധിയിലാണ് വരിക.“`

കുപ്പിയിൽ സ്റ്റിക്കർ നിർബന്ധം

“`മദ്യക്കുപ്പിയിൽ സുരക്ഷാ സ്റ്റിക്കർ ഉണ്ടായിരിക്കണം എന്ന് നിർബന്ധമാണ്. അല്ലാത്ത പക്ഷം അതിന്റെ വിവരങ്ങൾ തിരിച്ചറിയാനാകില്ല. മദ്യക്കുപ്പികളിൽ സാധാരണ രണ്ട് തരത്തിലുള്ള സ്റ്റിക്കറുകളാണ് ഉണ്ടാവുക. മദ്യക്കമ്പനിയുടെ ലേബലും സുരക്ഷാ സ്റ്റിക്കറും.

ലേബലിൽ നിന്ന് ഏത് തരം മദ്യമാണെന്നും അത് നിർമ്മിച്ചത് ആരാണെന്നും അളവ് എത്രയാണെന്നും രേഖപ്പടുത്തിയിരിക്കും. സുരക്ഷാ സ്റ്റിക്കർ മദ്യക്കുപ്പിയുടെ അടപ്പിന്റെ മുകളിലാണ് ഉണ്ടാവുക. ഇതിൽ ഹോളോ​ഗ്രാം മുദ്രയും നിർബന്ധമാണ്. ഈ രണ്ട് സ്റ്റിക്കറുകളുംനിർബന്ധമാണ്. സ്റ്റിക്കറില്ലെങ്കിൽപിടിവീഴാനുള്ള കാരണണമാകും.“`

ബാറുകളിൽ നിന്ന് കുപ്പി വാങ്ങരുത്

“`ബാറുകളിൽ നിന്ന് മദ്യക്കുപ്പി വാങ്ങുന്നതായിശ്രദ്ധയിൽപ്പെട്ടാൽ ബാറിനെതിരെയും വ്യക്തിക്കെതിരേയും കേസെടുക്കാം. ബാറുകൾക്ക് മദ്യം വിളമ്പാനുള്ള അധികാരമേ ഉള്ളു. പാഴ്സൽ നൽകാൻ അധികാരമില്ല.

കോവിഡ് കാലത്ത് പ്രത്യേക സാഹചര്യത്തിൽ വളരെ കുറച്ചു നാളത്തേക്ക് ഇത് അനുവദിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് ബാറുകൾ തുറന്നതോടെ ഇത് നിർത്തലാക്കിയിട്ടുണ്ട്. ഇനി ബാറിൽ നിന്ന് മദ്യക്കുപ്പി വാങ്ങിയാൽ കുറ്റകരമാണ്.“`

മിലിറ്ററി ക്വോട്ട സൂക്ഷിക്കുക

മിലിറ്ററി ക്വാട്ടയായി ലഭിക്കുന്ന മദ്യം അത് അനുവദിച്ച വ്യക്തിക്ക് മാത്രമാണ് കൊണ്ടുനടക്കാൻ അനുവാദമുള്ളത്. അല്ലാത്തവരുടെ കയ്യിൽ നിന്ന് ഇത് പിടിച്ചാൽ വ്യാജമദ്യമായാണ് കണക്കാക്കുക. ബന്ധപ്പെട്ട വ്യക്തിയല്ലാത്തവർ മിലിറ്ററി ക്വാട്ടയുമായി സഞ്ചരിക്കുമ്പോൾ സൂക്ഷിക്കുക. പിടിവീഴാം. മിലിറ്ററി അധികാരികൾ അനുവദിച്ച ക്വാട്ട മാത്രമാണ് ഇവർക്ക് ഇപ്രകാരം കൊണ്ടുപോകാൻ അനുവാദമുള്ളത് . അതിൽക്കൂടുതൽ ഉണ്ടെങ്കിൽ അതും നിയമ വിരുദ്ധമാണ്.

വീടുകളിലെ വീഞ്ഞും പ്രശ്നക്കാരൻ തന്നെ

ആഘോഷസമയങ്ങളിലോ മറ്റ് അവസരങ്ങളിലോ വീടുകളിൽ വെെൻ നിർമ്മിക്കാറുണ്ട്. വീടുകളിൽ വെെൻ‌ നിർമ്മിക്കുന്നതും ഉപയോ​ഗിക്കുന്നതും നിയമവിരുദ്ധമാണ്. ഒരു ശതമാനം ആൽ‌ക്കഹോൾ സാന്നിധ്യമുള്ള വെെൻ പോലും നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്.

മാഹിയിൽ നിന്നെത്തുന്നതും കേരളത്തിൽ വ്യാജൻ

മാഹിയിൽ നിന്ന് വാങ്ങി മറ്റിടങ്ങളിലേക്ക് കൊണ്ടു പോയാലും അത് വ്യാജ മദ്യമായാണ് കണക്കാക്കുക. മാഹിയിലെ മദ്യം അവിടെമാത്രമാണ് നിയമ വിധേയം. കേരളത്തിലെ മറ്റ് സ്ഥലങ്ങളിൽ വച്ച് മാഹി മദ്യം പിടിച്ചാൽ കേസെടുക്കാം.

അയൽസംസ്ഥാനങ്ങളിൽ നിന്ന് മദ്യം കൊണ്ടുവരാമോ?

അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മദ്യം കൊണ്ടുവരാൻ പാടില്ലെന്നാണ് നിയമം. ഒരു സംസ്ഥാനത്തിനകത്ത് ഉത്പാദിപ്പിക്കുന്ന മദ്യം അതിനകത്ത് മാത്രമാണ് ഉപയോ​ഗിക്കാനാവുക. മറ്റൊരു സംസ്ഥാനത്തേക്ക് അത് കടത്തുമ്പോൾ വ്യാജമദ്യമായി പരി​ഗണിച്ച് കേസെടുക്കും.