പദ്മശ്രീ പുരസ്ക്കാര നിറവിൽ മലയാളികൾ

Share

പദ്മശ്രീ പുരസ്ക്കാര നിറവിൽ മലയാളികൾ.

ഡോ. ശോശാമ്മ ഐപ്പ്, പി നാരായണക്കുറുപ്പ് ഉൾപ്പെടെയുള്ള നാല് മലയാളികൾക്കാണ് പദ്മശ്രീ ലഭിച്ചത്.

വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് മലയാളിയായ ഡോ ശോശാമ്മ ഐപ്പിന് പദ്മശ്രീ പുരസ്കാരം ലഭിച്ചത്.

കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പാണ് പദ്മശ്രീ നേടിയ മറ്റൊരു മലയാളി.

സാമൂഹ്യ പ്രവർത്തക കെ.വി റാബിയ , കളരി ആചാര്യൻ ചുണ്ടയിൽ ശങ്കരനാരായണ മേനോൻ എന്നിവരാണ് പദ്മശ്രീ നേടിയ മറ്റ് മലയാളികൾ.

ആകെ 107 പേർക്കാണ് പദ്മശ്രീ പുരസ്കാരം ലഭിച്ചത്.

കായിക താരങ്ങളായ നീരജ് ചോപ്ര, വന്ദന കാട്ടാരിയ എന്നിവർക്കും പദ്മശ്രീ ലഭിച്ചു.

ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് പദ്മവിഭൂഷൺ പുരസ്കാരം.

ജനറൽ ബിപിൻ റാവത്തടക്കം 3പേർക്ക് മരണാനന്തര ബഹുമതിയായാണ് പത്മവിഭൂഷൻ നൽകിയത്.

ജനറൽ ബിപിൻ റാവത്തിന് പുറമെ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങിനും, സാഹിത്യം, വിദ്യാഭ്യാസം മേഖലയിൽ യുപിയിൽ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പദ്മവിഭൂഷൺ മരണാനന്തര ബഹുമതിയായി ലഭിച്ചു.

മഹാരാഷ്ട്രയിൽ നിന്നുള്ള പ്രഭ ആത്രേയാണ് പദ്മവിഭൂഷൺ ലഭിച്ച മറ്റൊരാൾ.

മുതിർന്ന സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും അടക്കം 17 പേർക്ക് പദ്മഭൂഷനും ലഭിച്ചു.

എഴുത്തുകാരി പ്രതിഭാ റായ്, സിറം ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ സൈറസ് പൂനവാല, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാരായണ നദെല്ല എന്നിവർക്കും പദ്മഭൂഷൻ നൽകി ആദരിച്ചു.