ആ ഐ എസ് ഭീകരൻ മലപ്പുറം സ്വദേശി 

Share

ന്യൂഡല്‍ഹി:അഫ്‌ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട  മലയാളിയായ ഐഎസ് ഭീകരന്‍ മലപ്പുറം സ്വദേശിയാണെന്ന് വ്യക്തമായി.

ഖൊറാസാന്‍ പ്രവിശ്യയുടെ മുഖപത്രമായ ‘വോയിസ് ഓഫ് ഖൊറാസന്‍ ആണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള എംടെക് വിദ്യാര്‍ത്ഥിയായ നജീബ് അല്‍ ഹിന്ദ് എന്ന 23 വയസ്സുകാരന്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചാവേര്‍ അക്രമണത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് നജീബ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

കേരളത്തില്‍ നിന്ന് നജീബ് അഫ്ഗാനിസ്ഥാനില്‍ എത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പാകിസ്താന്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറായി അക്രമത്തില്‍ പങ്കെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മലപ്പുറം സ്വദേശിയായ നജീബിനെ 2017 ഓഗസ്റ്റ് 15 മുതലാണ് കാണാതെയാകുന്നത്.2017 ഓഗസ്റ്റ് 16-ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് നജീബ് ദുബായിലേക്ക് പോയി, അവിടെ നിന്ന് സിറിയ/ഇറാഖ് എന്നിവിടങ്ങളിലേക്ക് പോയതായാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ‘ലക്ഷ്യസ്ഥാനത്ത്’ എത്തിയെന്നും ആരും തന്നെ അന്വേഷിക്കാന്‍ ശ്രമിക്കരുതെന്നും പറഞ്ഞ് നജീബ് അമ്മയ്ക്ക് ടെലിഗ്രാം ആപ്പില്‍ നേരത്തെ സന്ദേശം അയച്ചിരുന്നു.