ഗുരുവായൂർ ദേവസ്വത്തിന്റെ
ഓൺലൈൻ വഴിപാടുകളിലും ഡിജിറ്റൽ പണമിടപാടുകളിലും ഗുരുതര പോരായ്മ എന്ന് ഹൈക്കോടതി.
ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ കൈമാറിയില്ലെന്ന് ആഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു.
43 വർഷമായിട്ടും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഭൗതിക പരിശോധന നടത്തിയിട്ടില്ലെന്ന് ആഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2011-12 സാമ്പത്തിക വർഷം മുതൽ 2019-20 വരെയുള്ള കാലയളവിൽ 54.59 കോടി രൂപയുടെ ആഡിറ്റ് എതിർപ്പുകളാണ് നിലവിലുള്ളത്.
വഴിപാടായി ലഭിച്ച സ്വർണ്ണം, വെള്ളി പാത്രങ്ങൾ, കുങ്കുമം എന്നിവയുടെ കണക്കുകൾ കൃത്യമായ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ആഡിറ്റർ കണ്ടെത്തി.
സാമ്പത്തിക ഇടപാടുകളിൽ കർശനമായ സുതാര്യത ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി,
നിലവിലെ ആഡിറ്റിന്റെ സ്ഥിതി അറിയിക്കാൻ സീനിയർ ഡെപ്യൂട്ടി ഡയറക്ടറോട് നാളെ നേരിട്ട് ഹാജരാകാനും ഉത്തരവിട്ടു.