തുരങ്ക ദുരന്തം: അനീഷിൻ്റെ കുടുംബത്തെഅവിടെ കൊണ്ടു പോകും

Share

സിക്കിം എൻ.എച്ച്.പി.സി തുരങ്ക ദുരന്തത്തിൽപ്പെട്ട
കോട്ടയം പാമ്പാടി സ്വദേശിയായ ജിയോളജിസ്റ്റ് അനീഷ് മോഹനെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നു.

അനീഷ് മോഹന്റെ കുടുംബത്തെ അപകടം നടന്ന സ്ഥലത്ത് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികാരികൾ അറിയിച്ചു.
നിർമ്മാണത്തിലിരിക്കുന്ന NHPC ടീസ്റ്റ സ്റ്റേജ്-VI ജലവൈദ്യുത പദ്ധതിയുടെ ‘ഹെഡ് റേസ് ടണലിൽ’ സംഭവിച്ച വൻ സ്ഫോടനത്തെതുടർന്നാണ് ദുരന്തമുണ്ടായത്.

ജൂലായ് 20 ന് ഉച്ചയ്ക്ക് 1:04-നാണ് ദുരന്തമുണ്ടായത്. പാറയ്ക്കുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന മീഥെയ്ൻ വാതകം പെട്ടെന്ന് പുറത്തേക്ക് വന്ന് സ്ഫോടനം സംഭവിക്കുകയായിരുന്നു. തുരങ്കത്തിനുള്ളിൽ കനത്ത പുകയും വിഷവാതകങ്ങളും നിറഞ്ഞു.
അപകടസമയത്ത് 25 പേരാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്. ഇതിൽ 12 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കണ്ടെടുത്ത 12 മൃതദേഹങ്ങളിൽ 8 എണ്ണം തിരിച്ചറിഞ്ഞതായി നാംചി ജില്ലാ എ.ഡി.എം അറിയിച്ചു.
ദേശീയ ദുരന്തനിവാരണ സേന (NDRF), സംസ്ഥാന ദുരന്തനിവാരണ സേന (SDRF), ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈൻസ് സേഫ്റ്റി (DGMS), പ്രാദേശിക ഭരണകൂടം എന്നിവർ ചേർന്ന് സിക്കിം സർക്കാരിൻ്റെ ഏകോപനത്തിൽ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *