രാജ്യത്ത് ഏകീകൃത പെൻഷൻ പദ്ധതി ( യൂനിഫൈഡ് പെൻഷൻ സ്കീം-യുപിഎസ്) ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് നിഫൈഡ് പെൻഷൻ സ്കീം.
നാഷണൽ പെൻഷൻ സ്കീം( എൻപിഎസ്) പരിരക്ഷയുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്കാണ് ഈ പദ്ധതിയ്‌ക്ക് അർഹത ഉണ്ടായിരിക്കുക. എന്നാൽ ജീവനക്കാർക്ക് ഏകീകൃത പെൻഷൻ പദ്ധതി തിരഞ്ഞെടുക്കാതെ എൻപിഎസിൽ തന്നെ തുടരാനും അവസരമുണ്ടാകും.
യുപിഎസ് വിജ്ഞാപനമനുസരിച്ച്, 25 വർഷം സർവീസുള്ളവർക്ക് അവസാനത്തെ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കും. സർവീസിൽ നിന്ന് പുറത്താക്കുകയോ രാജിവെക്കുകയോ ചെയ്താൽ യുപിഎസ് പ്രകാപരമുള്ള പെൻഷന് ലഭിക്കില്ല. പത്ത് വർഷത്തിനും ഇരുപത്തിയഞ്ച് വർഷത്തിനും ഇടയിൽ സർവീസുള്ളവർക്ക് കുറഞ്ഞത് 10,000 രൂപ പ്രതിമാസ പെൻഷൻ ഈ പദ്ധതി ഉറപ്പുനൽകുന്നു. എന്നാൽ പത്ത് വർഷത്തിൽ താഴെ സർവ്വീസുള്ളവർക്ക് യുപിഎസിന് അർഹതയുണ്ടാകില്ല. പെൻഷൻകാരൻ മരണപ്പെട്ടാൽ പെൻഷൻ തുകയുടെ 60% കുടുംബത്തിന് ലഭിക്കുന്നതാണ്.ഏകീകൃത പെൻഷൻ പദ്ധതി ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ
.